മദ്യത്തിന്ടെയും മയക്കുമരുന്നിന്ടെയും വ്യാപനം തടയുവാൻ ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയുടെ കളക്ട്രേറ്റ് മാർച്ച്  

aimss-aly.jpg
Share

 

മദ്യത്തിന്ടെയും മയക്കുമരുന്നിന്ടെയും വ്യാപനം തടയുവാൻ ഫലപ്രദമായ നടപടികൾ  സ്വീകരിക്കുക, മദ്യത്തിന്ടെ വ്യാപനത്തിനിടയാക്കുന്ന സർക്കാരിന്റെ  മദ്യനയം പിൻവലിക്കുക,  സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന (AIMSS) യുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി.

എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് മിനി കെ ഫിലിപ്പ് മാർച്ച് ഉദ്ഘാടനം ചെയ്തു. ലോകബാങ്കിന്റെ  വിദ്യാഭ്യാസ നയങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ രംഗത്തെ പൊളിച്ചെഴുതിയതിലൂടെയാണ് ഇത്രത്തോളം ഭീകരമായ സാംസ്കാരിക അധപതനം കേരളത്തിൽ സൃഷ്ടിച്ചത്. മൂല്യമുളള വിദ്യാഭ്യാസം  പ്രദാനം ചെയ്യുന്നതിനു പകരം മദ്യം വിറ്റും റവന്യൂ വരുമാനം വർദ്ധിപ്പിക്കുക എന്ന നയമാണ് ഇടതുപക്ഷ സർക്കാർ പോലും സ്വീകരിച്ചിരിക്കുന്നത്.മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് മിനി കെ ഫിലിപ്പ് പറഞ്ഞു. എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി കെ.ജെ.ഷീല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം.എ.ബിന്ദു,  എസ്.യു.സി.ഐ ( കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി അംഗം ടി.മുരളി എന്നിവർ പ്രസംഗിച്ചു. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിനു സമീപത്തു നിന്നും ആരംഭിച്ച മാർച്ചിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.ആർ.രാജിമോൾ, തത്ത ഗോപിനാഥ്,  ടെസി ബേബി, കെ.പി.സുബൈദ,  ടി. ആശ,     ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.

 

Share this post

scroll to top