ബിപിസിഎൽ(BPCL) സ്വകാര്യവൽക്കരിക്കാനുള്ള മോദി ഗവൺമെന്റിന്റെ തീരുമാനം പിൻവലിക്കുക: എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടെ പ്രസ്താവന

Share

പ്രവർത്തനമികവിന്റെയും ലാഭത്തിന്റെയുമടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് മഹാരത്‌ന കമ്പനിയെന്ന് റേറ്റ് ചെയ്തിട്ടുള്ള കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ സ്വകാര്യ വൽക്കരിക്കാൻ മോദി ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നു. രാജ്യത്തെ പെട്രോളിയം ഉല്പന്നങ്ങളുടെ 25 ശതമാനവും ഈ കമ്പനിയാണ് ഉല്പാദിപ്പിക്കുന്നത്. നാല് റിഫൈനറികളും പ്രധാന സ്ഥലങ്ങളിലായി 6,000 ഏക്കർ ഭൂമിയും 14,802 പെട്രോൾ പമ്പുകളും 5,907 പാചകവാതക വിതരണ കേന്ദ്രങ്ങളും 11 അനുബന്ധ കമ്പനികളും ബിപിസിഎല്ലിനുണ്ട്. 8 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയുള്ള ഈ കമ്പനി 56,000 കോടി രൂപയെന്ന തുച്ഛമായ വിലയ്ക്കാണ് സ്വദേശത്തോ വിദേശത്തോ ഉള്ള കുത്തകകൾക്ക് വില്ക്കാൻ പോകുന്നത്. ഒരു ലക്ഷത്തിലേറെ ആളുകൾ ഉപജീവനത്തിനായി ഈ കമ്പനിയെ ആശ്രയിക്കുന്നുണ്ട്. പെട്രോളിയം വ്യാപാരം കുത്തകകളുടെ കൈയിലായാൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില മാത്രമല്ല അവശ്യസാധന വിലകളും കുതിച്ചുയരും.

രാജ്യത്തെ ജനങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ ആർജ്ജിച്ചെടുത്ത സമ്പത്ത് പട്ടാപ്പകൽ കൊള്ളയടിക്കാനുള്ള മോദി ഗവണ്മെന്റിന്റെ ഈ നീക്കം ജനഹിതത്തിന് തീർത്തും എതിരായിട്ടുള്ളതാണ്. അതുകൊണ്ട് ഇതിൽനിന്ന് പിന്തിരിയണമെന്ന് ഞങ്ങൾ കേന്ദ്രഗവണ്മെന്റിനോട് ആവശ്യപ്പെടുന്നു. ഈ പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവല്കരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയാൻ സർക്കാരിനെ നിർബന്ധിതമാക്കുന്ന തരത്തിൽ അതിശക്തമായ ജനകീയ പ്രക്ഷോഭം പടുത്തുയർത്താനായി മുന്നോട്ടുവരാൻ നേരായി ചിന്തിക്കുന്ന ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top